ഭൂമിയില്‍ ജൈവ പ്രക്രിയകളിലൂടെ മാത്രം ഉത്പാദിപ്പിക്കപ്പെടുന്ന വാതകങ്ങളുടെ സാന്നിധ്യമാണ് ഇപ്പോൾ മറ്റൊരു ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ കണ്ടെത്തിയിരിക്കുന്നത്. ‘ജീവനുകളുള്ള അന്യഗ്രഹ ലോകത്തിന്റെ ആദ്യ സൂചനകളാണിത്’ എന്ന് ആസ്‌ട്രോഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്‌സില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ആസ്‌ട്രോണമി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആസ്‌ട്രോഫിസിസ്റ്റ് പറയുന്നു.കെ2-18 ബി എന്ന് നമ്മൾ പേരിട്ടിരിക്കുന്ന ഗ്രഹത്തിലാണ് ജൈവികമായി ഉത്പാദിപ്പിക്കപ്പെടുന്ന വാതകങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഡൈമീഥൈല്‍ സള്‍ഫൈഡ് (ഡിഎംഎസ്), ഡൈമീഥൈല്‍ ഡൈസള്‍ഫൈഡ് (ഡിഎംഡിഎസ്) എന്നീ രണ്ട് വാതകങ്ങളുടെ സാന്നിധ്യമാണ് ഈ ഗ്രഹത്തിൽ കണ്ടെത്തിയിട്ടുള്ളത്.
ഈ വാതകങ്ങൾ ആല്‍ഗകള്‍ പോലുള്ള സൂക്ഷ്മജീവികളാണ് ഉത്പാദിപ്പിക്കുന്നത്. ഭൂമിയുടെ 8.6 മടങ്ങ് ഭാരമുള്ളതും ഏകദേശം 2.6 മടങ്ങ് വ്യാസമുള്ളതുമാണ് കെ2 – 18 ബി ഇവിടെ ജീവന്റെ തുടുപ്പുകളെ പറ്റി സൂചനകൾ ലഭിച്ചിട്ടില്ലെങ്കിലും ഇവിടം സൂക്ഷ്മജീവികളാല്‍ നിറഞ്ഞിരിക്കാമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.കെ2 – 18 ബി ഭ്രമണം ചെയ്യുന്നത് സൂര്യനേക്കാൾ ചെറുതും പ്രകാശം കുറഞ്ഞതുമായ നക്ഷത്രത്തെയാണ്. ഇതിനൊപ്പം ഭ്രമണം ചെയ്യുന്ന മറ്റൊരു ഗ്രഹത്തെയും തിരിച്ചറിഞ്ഞിട്ടിണ്ട്. ഭൂമിയില്‍ നിന്ന് ഏകദേശം 124 പ്രകാശവര്‍ഷം അകലെയുള്ള ലിയോ നക്ഷത്ര സമൂഹത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കൂടുതൽ വിവര വിശകലനങ്ങളിലൂടെ കൂടുതൽ വിവരങ്ങളറിയാൻ സാധിക്കുംഎന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.