കൊല്ലം നിലമേലിൽ ഭാര്യയേയും ഭാര്യ മാതാവിനെയും ആസിഡ് കൊണ്ടാക്രമിച്ച് ഗുരുതരമായി പൊള്ളലേപ്പിച്ചയാളെ ചടയമംഗലം പോലീസ് പിടികൂടി.

കൊല്ലം നിലമേലിൽ 
ഭാര്യയേയും ഭാര്യ മാതാവിനെയും ആസിഡ് കൊണ്ടാക്രമിച്ച് ഗുരുതരമായി പൊള്ളലേപ്പിച്ചയാളെ ചടയമംഗലം പോലീസ് പിടികൂടി.

നിലമേൽ ആലയിലാണ് സംഭവം നടന്നത്.
ആക്രമണത്തിൽ ആലയിൽ അനിത വിലാസത്തിൽ 36 വയസ്സുള്ള അജിതക്കും 70 വയസ്സുള്ള അജിതയുടെ മാതാവ് തങ്കമണിക്കുമാണ് പരിക്കേറ്റത്.

കഴിഞ്ഞ മൂന്ന് മാസമായി അജിത ഭർത്താവ് രാജുവുമായി പിണങ്ങി 
അജിതയുടെ അമ്മയോടൊപ്പമാണ് താമസം. അജിതയും രാജുവും തമ്മിലുള്ള വിവാഹം കഴിഞ്ഞു 15 വർഷമായി. രാജുവിന് ഭാര്യ അജിതയോടുള്ള സംശയം നിമിത്തമാണ് ഇപ്പോൾ ആക്രമണം നടത്തിയത്.

ഇന്നലെ വൈകുന്നേരം അഞ്ചുമണിക്ക് ഭാര്യ യുടെ വീട്ടിലെത്തിയ രാജു വാതിലിൽ മുട്ടി വിളിക്കുകയും കതക് തുറന്ന അജിതയോട് വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് താലി മാല തിരികെ നൽകുവാൻ ആവശ്യപ്പെടുകയും ചെയ്തു.

മാല കൊടുക്കുവാൻ തായ്യാറാകാതിരുന്ന അജിത യുടെ മുഖത്തും ദേഹത്ത്തും ഇയാൾ കയ്യിൽ കരുതിയിരുന്ന ആസിഡ് ഒഴിക്കുകയായിരുന്നു.
തടസ്സം പിടിക്കാനെത്തിയ അമ്മയെയും പ്രതി ആക്രമിക്കുകയായിരുന്നു.

പരിക്കേറ്റരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ചടയമംഗലം സി ഐ സുനീഷ് എസ് ഐ മോനിഷ്, എസ് ഐ ഉണ്ണികൃഷ്ണൻ, സിപി ഒ രാജേഷ്, ഡ്രൈവർ സി പി ഒ സജിത്ത് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ ഇയാളുടെ വീട്ടിൽ നിന്നും പിടികൂടിയത്.