മുതലപൊഴി അഴിമുഖത്ത് വൻ തോതിൽ മണൽ അടിഞ്ഞ് കൂടിയ സ്ഥിതിയാണ്. അഴിമുഖത്തിൻ്റെ മുക്കാൽ ഭാഗതോളം മണൽ അടിഞ്ഞ് കൂടി തോടിന് സമാനമായ ഭാഗത്ത് കൂടിയാണ് വള്ളങ്ങളുമായി തൊഴിലാളികൾ കടലിലേക്ക് പോകുന്നതും വരുന്നതും. കാലവർഷം ആരംഭിക്കുന്നതിന് മുൻപേ മണൽ നീക്കിയിലെങ്കിൽ അപകട സാധ്യത വർദ്ധിക്കുമെന്ന ആശങ്കയുണ്ട്. ഹാർബർ വകുപ്പ് ഓഫീസിൽ നടന്ന ധർണ്ണാ സമരം താഴം പള്ളി സെൻ്റ് ജെയിംസ് ചർച്ച് ഇടവക വികാരി ഫാ ബോസ്കോ ഉദ്ഘാടനം ചെയ്തു.
ഹാർബർ അസിഡൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുമായി പ്രതിഷേധക്കാർ നടത്തിയ ചർച്ചയിൽ 10 ദിവസത്തിനകം മണൽ നീക്കി ആഴം ഉറപ്പാക്കാനുള്ള പ്രവർത്തികൾ തുടങ്ങുമെന്ന് ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.ഇന്ന് നടന്ന സൂചന സമരം സെന്റ് ജെയിംസ് താഴമ്പള്ളി ചർച്ചിന്റെ ആ നേതൃത്വത്തിൽ നൽകിയത് ഫാദർ ജോൺ ബോസ്കോ, ബർണി, കിരൺ,പ്രിൻസ് കോഡിനേഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു സംസാരിച്ചു