ട്വന്റി20 പരമ്പരയിൽ ആധികാരികമായി ജയിച്ച ടീമിന് ഇംഗ്ലണ്ടിനെതിരെ മൂന്നു കളികളടങ്ങിയ ഏകദിന പരമ്പരകൂടി തൂത്തുവാരാനായാൽ ഒരുക്കം ഗംഭീരമാകും.ആദ്യം ന്യൂസിലൻഡിനെതിരെയും പിറകെ ഓസീസ് മണ്ണിലും ടെസ്റ്റ് പരമ്പരകൾ തോറ്റ് നാണംകെട്ടതിന് പിറകെ രഞ്ജിയിൽ ഇറങ്ങിയ സ്റ്റാർ ബാറ്റർമാരായ രോഹിതും കോഹ്ലിയും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയിരുന്നു. അതിനാൽതന്നെ, ഇരുവർക്കും ഓരോ മത്സരവും നിർണായകമാണ്. ലോകകപ്പിൽ കണ്ണഞ്ചും പ്രകടനവുമായി കളംനിറഞ്ഞ കോഹ്ലി കഴിഞ്ഞ ആഗസ്റ്റിൽ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ വൻപരാജയമായിരുന്നു.മൂന്ന് കളികളിൽ 58 റൺസ് മാത്രമായിരുന്നു സമ്പാദ്യം. രോഹിത് രണ്ട് അർധ സെഞ്ച്വറികളടക്കം 157 റൺസ് നേടി. പരമ്പര ടീം തോറ്റിരുന്നു. ഇരുവരും ആദ്യ ഇലവനിൽതന്നെ ഇടംനേടും.
അതേസമയം, വിക്കറ്റ് കീപ്പറായി കെ.എൽ രാഹുൽ, ഋഷഭ് പന്ത് എന്നിവരിൽ ആർക്ക് നറുക്കു വീഴുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. 2023 ലോകകപ്പിൽ രാഹുൽ വിക്കറ്റിന് പിറകിൽ മാത്രമല്ല, ബാറ്റുകൊണ്ടും തിളങ്ങിയിരുന്നു.
ബൗളിങ്ങിൽ ജസ്പ്രീത് ബുംറയുടെ സാന്നിധ്യം ഉറപ്പായിട്ടില്ല. അവസാന ട്വന്റി20യിൽ മൂന്നു വിക്കറ്റെടുത്ത് കളി മാറ്റിയ മുഹമ്മദ് ഷമിക്ക് അവസരം ലഭിക്കാതെ തരമില്ല. ബുംറയും മുഹമ്മദ് സിറാജും ഇല്ലാത്ത ടീമിൽ ഷമിക്കൊപ്പം അർഷ്ദീപ് ബൗളിങ് ഓപൺ ചെയ്തേക്കും. പുതുസാന്നിധ്യമായി വരുൺ ചക്രവർത്തിക്കും നറുക്കു വീണേക്കും.
ഇംഗ്ലീഷ് നിരയിൽ ജോസ് ബട്ലർ, ഹാരി ബ്രൂക് എന്നിവർ നയിക്കുന്ന ബാറ്റിങ്ങും മാർക് വുഡ്, ജൊഫ്ര ആർച്ചർ എന്നിവർ നയിക്കുന്ന ബൗളിങ്ങുംതന്നെയാകും കരുത്ത്. കുട്ടിക്രിക്കറ്റിലെ തോൽവിക്ക് ഏകദിനത്തിൽ പകരം വീട്ടൽ കൂടി ടീമിന് മുഖ്യമാണ്.
ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി.
നാഗ്പൂര്‍:. ഉച്ചക്ക് രണ്ട് മണി മുതല്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കിലും ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാം. ടി20 പരമ്പരയിലെ വമ്പന്‍ ജയത്തിനുശേഷമാണ് ഇന്ത്യ ടി20 പരമ്പരക്കിറങ്ങുന്നത്. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ 4-1നാണ് ടി20 പരമ്പര സ്വന്തമാക്കിയത്