അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക; ഇന്ത്യക്ക് 83 റൺസ് വിജയലക്ഷ്യം

മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ നടക്കുന്ന അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ തകര്‍ന്ന് ദക്ഷിണാഫ്രിക്ക. സ്കോർ 82 ആയപ്പോഴേക്കും ദക്ഷിണാഫ്രിക്കന്‍ കൗമാരക്കാരികള്‍ കൂടാരം കയറി. ഇന്ത്യക്ക് വിജയലക്ഷ്യം 83 റൺസ് ആണ്.

ഗൊംഗാദി തൃഷയും വൈഷ്ണവി ശര്‍മയും ആയുഷി ശുക്ലയും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയുടെ കഥ കഴിച്ചത്. തൃഷ മൂന്ന് വിക്കറ്റ് കൊയ്തപ്പോള്‍ വൈഷ്ണവിയും ആയുഷിയും പരുണിക സിസോദിയയും രണ്ട് വീതം വിക്കറ്റ് സ്വന്തമാക്കി. ഷബ്‌നം ഷക്കീല്‍ ഒരു വിക്കറ്റെടുത്തു. മലയാളി താരം വിജെ ജോഷിതക്ക് വിക്കറ്റ് നേടാനായില്ല.ടോസ് നേടിയ പ്രോട്ടീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 23 റണ്‍സെടുത്ത മീകി വാന്‍ വൂഴ്‌സ്റ്റ് ആണ് ടോപ്‌സ്‌കോറര്‍. ഓപണര്‍ ജെമ്മ ബോത 16 റണ്‍സെടുത്തു. ഇരു ടീമുകളിലും മാറ്റമുണ്ടായിരന്നില്ല. ടൂര്‍ണമെന്റില്‍ അപരാജിത കുതിപ്പോടെ കലാശപ്പോര് കളിക്കുന്ന ഇന്ത്യ, കിരീടം നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ്. ഒരു പരാജയം നേരിട്ടാണ് ദക്ഷിണാഫ്രിക്ക ആദ്യമായി ഫൈനലില്‍ പ്രവേശിച്ചത്.