ഈ നേരങ്ങളിൽ വന്നുപോകുന്ന വിമാന സർവീസുകളുടെ സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്. പുതിയ സമയക്രമങ്ങളെക്കുറിച്ച് അതത് വിമാനക്കമ്പനികൾ യാത്രക്കാർക്ക് വിവരം നൽകും. അന്താരാഷ്ട്ര മാനദണ്ഡങ്ങൾപ്രകാരം മതിയായ ഘർഷണം ഉറപ്പാക്കിയാണ് റൺവേയുടെ പുനർനിർമാണം. 3374 മീറ്റർ നീളവും 60 മീറ്റർ വീതിയുമുള്ള റൺവേയാണ് തിരുവനന്തപുരം വിമാനത്താവളത്തിനുള്ളത്.
വിമാനമിറങ്ങുന്ന മുട്ടത്തറ പൊന്നറ പാലത്തിനടുത്തുള്ള റൺവേ (32) മുതൽ ഓൾസെയിന്റ്സ് ഭാഗംവരെയാണ് (റൺവേ-14) പുനർനിർമിക്കുന്നത്. 2017-ലായിരുന്നു റൺവേ അവസാനമായി നവീകരിച്ചത്. ഇതോടൊപ്പം നിലവിൽ ഹാലൊജൻ ലൈറ്റുകൾ ഉപയോഗിച്ചുള്ള എയർഫീൽഡ് ഗ്രൗണ്ട് ലൈറ്റിങ് സംവിധാനങ്ങളെ എൽ.ഇ.ഡി. ആക്കുമെന്നും അധികൃതർ പറഞ്ഞു. പുതിയ സ്റ്റോപ്പ് ബാർ ലൈറ്റും സ്ഥാപിക്കും.
Thiruvananthapuram International Airport