ജഡായുപ്പാറയിൽ പ്രവേശനം നിഷേധിച്ചു; അരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ചടയമംഗലം: കൊല്ലം ചടയമം ഗലത്തെ വിനോദസഞ്ചാരകേ ന്ദ്രമായ ജഡായുപ്പാറ പക്ഷിശി ല്ല സമുച്ചയം സന്ദർശിക്കാനെ ത്തിയ അഞ്ചംഗ അധ്യാപക
സംഘത്തിന് പ്രവേശനം നിഷേധി ക്കപ്പെട്ട സംഭവത്തിൽ 52,775 രൂപ നഷ്ടപരിഹാരം നൽകാൻ കണ്ണൂർ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൻ്റെ ഉത്തരവ്. അധ്യാപകരായ
 കെ. പദ്‌മനാഭൻ, 
വി.വി. നാരായണൻ, 
വി.വി. രവി, 
കെ. വിനോദ് കുമാർ, 
കെ. മനോഹരൻ 
എന്നിവരടങ്ങിയ സംഘം 2023 സെ പ്റ്റംബർ ഒന്നിനാണ് നെരുവമ്പ്രത്തുനിന്ന് പക്ഷിശില്പവും 
ശില്പത്തിനകത്തെ തീയറ്ററും മ്യൂസിയവും കാണാൻ പോയത്.

ടിക്കറ്റെടുത്ത് ബേസ് സ്റ്റേഷ നിൽനിന്ന് റോപ്പ് വേ മാർഗം ജഡായുപ്പാറക്ക് 
മുകളിലെത്തിയ സംഘം ഉൾപ്പടെയുള്ള
സന്ദർശകർക്ക് 'അകത്ത് 
പ്രവേശനമില്ല' എന്ന 
ബോർഡാണ് കാണേണ്ടിവന്നത്.

ഉഷാ ബ്രിക്കോ ലിമിറ്റഡ്, ജഡായുപ്പാറ ടൂറിസം 
പ്രോജക്ട് എന്നീ സ്ഥാപന ഉടമകളാണ് പ്രതികൾ.

ജഡായുപ്പാറക്ക് 
മുകളിലെത്തിച്ച്, സന്ദർശകർക്ക് അർഹമായ സേവനം നൽകാത്ത സ്ഥാപന ഉടമകളുടെ നിലപാട് ഗുരുതരമായ വീഴ്ചയായി കണ്ടാണ് 25,000 രൂപാവീതം രണ്ട് കക്ഷികളും ടിക്കറ്റ് തുകയായ 2775 രൂപ 
രണ്ടു കക്ഷികൾ കൂട്ടായും ഒരുമാസത്തിനകം നൽകാൻ ഉത്തരവിട്ടത്. വീഴ്ച വന്നാൽ ഒൻപത് ശതമാനം പലിശ കൂടി നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അഭിഭാഷകൻ തളിപ്പറമ്പിലെ ടി.വി. ഹരീന്ദ്രൻ 
ഹർജിക്കാർക്കുവേണ്ടി ഹാജരായി.