എട്ടും മൂന്നും വയസ്സുള്ള മക്കളെ സ്കൂൾ ബസ്സിൽ കേറ്റി വിട്ട് യുവതി കാമുകനൊപ്പം ഒളിച്ചോടി,

എട്ടും മൂന്നും വയസ്സുള്ള മക്കളെ സ്കൂൾ ബസ്സിൽ കേറ്റി വിട്ട് യുവതി കാമുകനൊപ്പം ഒളിച്ചോടി, മടങ്ങിയെത്തിയ കുഞ്ഞ് റോഡരികിൽ അമ്മയെ കാണാതെ നിലവിളിച്ചു

തിരുവനന്തപുരം: മക്കളെ സ്കൂൾ ബസിൽ കയറ്റിവിട്ടശേഷം കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ അറസ്റ്റ് ചെയ്തു. കന്യാകുമാരിയിൽ നിന്നുമാണ് യുവതിയെയും സുഹൃത്തിനെയും വിളപ്പിൽശാല പൊലീസ് അറസ്റ്റു ചെയ്‌തത്.
വിളപ്പില്‍ശാല ഉറിയാക്കോട് അരശുംമൂട് സ്വദേശി ശ്രീജ (28)യും കാമുകന്‍ കോട്ടൂര്‍ ആതിരാ ഭവനില്‍ വിഷ്ണു (34)വുമാണ് പിടിയിലായത്. 14 നു രാവിലെ അരശുംമൂട് ജംഗ്ഷനില്‍ നിന്ന് ശ്രീജ എട്ടും മൂന്നും വയസ്സുള്ള കുട്ടികളെ സ്‌കൂള്‍ ബസ്സില്‍ കയറ്റി വിട്ട ശേഷം കാമുകനോടൊപ്പം പോകുകയായിരുന്നു.

ക്ലാസ് കഴിഞ്ഞ് വൈകീട്ട് ഇളയകുട്ടിയെ സ്കൂൾ ബസ്സിൽ സ്ഥിരമായി ഇറങ്ങുന്ന സ്ഥലത്തിറക്കിയപ്പോൾ കൂടെ കൂട്ടാൻ അമ്മ വന്നില്ല. ഇതോടെ വഴിയിൽ കരഞ്ഞുകൊണ്ട് നിന്ന കുട്ടിയെ സ്കൂളിലെ ജീവനക്കാരി യാണ് വീട്ടിലെത്തിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അണ് കുഞ്ഞുങ്ങളുടെ അമ്മ വീട് വിട്ടതായി മനസ്സിലായത്.

അന്വേഷണത്തിൽ യുവതിയും വിഷ്ണുവും കന്യാകുമാരിയിൽ പോയതായി കണ്ടെത്തി

യുവതിയെയും യുവാവിനെയും ചോദ്യം ചെയ്തു വരികയാണ്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ചതിനാണ് ഇരുവർക്കുമെതിരെ വിളപ്പിൽശാല പൊലീസ് കേസെടുത്തത്.