കേസിലെ പ്രതിക്ക് 20 വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ.
പാരിപ്പള്ളി കിഴക്കേനില മിഥുൻ ഭവനത്തിൽ മിഥുനെ(26)യാണ് ശിക്ഷിച്ചത്.
തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്.
പിഴ അടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം കൂടി തടവ് അനുഭവിക്കണം. പിഴത്തുക
പെൺകുട്ടിക്ക് നൽകണം. കുട്ടിക്ക് ലീഗൽ സർവീസസ് അതോറിട്ടി നഷ്ടപരിഹാരം
നൽകണമെന്നും കോടതി നിർദേശിച്ചു.2021 നവംബർ 30-നാണ് കേസിനാസ്പദമായ
സംഭവമുണ്ടായത്. വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെവീട്ടിൽ
അതിക്രമിച്ചുകയറിയ പ്രതി വസ്ത്രങ്ങൾ വലിച്ചുകീറിയശേഷം
പീഡിപ്പിക്കുകയായിരുന്നു. അമ്മ ബഹളം വെച്ചെങ്കിലും പ്രതി കുട്ടിയെ
വിട്ടില്ല.അമ്മയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ കുട്ടിയെ
വീട്ടിലേക്ക് വലിച്ചെറിഞ്ഞിട്ട് പ്രതി രക്ഷപ്പെട്ടു. എറിഞ്ഞതിനെത്തുടർന്ന്
പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.