കാഞ്ചിപുരം:തമിഴ്‌നാട്ടിലെ കാഞ്ചിപുരത്ത് മലയാളി പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. വിനോദസഞ്ചാര കേന്ദ്രമായ സിവിലിമേട് എന്ന സ്ഥലത്തെത്തിയ മലയാളി പെൺകുട്ടിയെയാണ് പ്രദേശവാസികളായ ആറ് പേർ ചേർന്ന് പീഡിപ്പിച്ചത്. സംഭവത്തിൽ സിവിലിമേട് സ്വദേശികളായ മണികണ്ഠൻ, വിപ്പേട് വിമൽ, ശിവകുമാർ, തെന്നരസു, വിഘ്‌നേഷ്, തമിഴരസൻ എന്നിവരാണ് പിടിയിലായത്തമിഴ്‌നാട്ടിലെ കോളജിൽ പഠിക്കുന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് അവശനാക്കിയ ശേഷമായിരുന്നു കൂട്ടബലാത്സംഗം. സ്ഥിരമായി സമാനമായ കുറ്റകൃത്യം ചെയ്യുന്ന സംഘമാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. മുമ്പ് പത്തിലധികം പെൺകുട്ടികളെ ഇവർ ഇതേ രീതിയിൽ പീഡിപ്പിച്ചിട്ടുണ്ട്.