*മൊബൈൽ ഫോണിൽ സംസാരിച്ച് യാത്രക്കാരുമായി പോയ KSRTC സ്വിഫ്റ്റ് ബസ് പിടിയിൽ*

തിരുവനന്തപുരത്തുനിന്നും കോഴികോട്ടേക്ക് യാത്രക്കാരുമായി പോയ ബസ് ആണ് വെഞ്ഞാറമൂടിന് സമീപം കാരേറ്റ് വച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയത്. ബസ് യാത്രക്കാർ വിവരം എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർ നാണ് നടപടി.
 അതേസമയം  ബസ് വെഞ്ഞാറമൂട് എത്തുന്നതിന് രണ്ട് കിലോമീറ്റർ മുന്നേ തൈക്കാട് വച്ചു ബസ് ഓടിക്കുന്നതിനൊപ്പം ഡ്രൈവർ  മൊബൈൽ ഫോണിൽ സംസാരിച്ചു വരുന്നത് ശ്രദ്ധയിൽപ്പെട്ട  പ്രദേശവാസികൾ  വീഡിയോ പകർത്തുകയും. ഇത് ശ്രദ്ധയിൽപ്പെട്ട ബസ് ഡ്രൈവർ പെട്ടെന്ന് ഫോൺ മാറ്റി വയ്ക്കുകയും കൈകൊണ്ട് ആംഗ്യം കാണിച്ച് കടന്നു പോവുകയും ചെയ്തു. ബസ് യാത്രക്കാരും, പ്രദേശവാസികളും ഒരേ സമയം തന്നെ  മോട്ടോർ വാഹന വകുപ്പിനെ  വിവരമറിയിക്കുകയായിരുന്നു. കാരേറ്റ് ഭാഗത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ വാഹനം തടഞ്ഞു നിർത്തുകയും 
നിറയെ യാത്രക്കാരുമായി പോയ ബസ് മോട്ടോർ വാഹന നിയമപ്രകാരം കേസ് എടുക്കുകയും ഡ്രൈവറുടെ ലൈസൻസിനെതിരേ നടപടിക്ക് ശുപാർശ ചെയ്തതായും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി.കെ. കരൺ അറിയിച്ചു. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ലൈജു. ബി.എസ്., അൻസാരി. കെ.ഇ എന്നിവരും ഓപ്പറേഷനിൽ പങ്കെടുത്തു.