BREAKING NEWS കോട്ടയത്തെ വൈദികന്റെ വീട്ടിലെ മോഷണം: മകൻ അറസ്റ്റിൽ

കൂരോപ്പടയിൽ പുരോഹിതന്റെ വീട്ടിൽ നിന്ന് 50 പവൻ മോഷ്ടിച്ച സംഭവത്തിൽ ട്വിസ്റ്റ്. പ്രതി മകനെന്ന് കണ്ടെത്തിയതോടെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിലാണ് മകൻ ഷൈനു നൈനാൻ കോശി പിടിയിലാകുന്നത്.വലിയ സാമ്പത്തിക ബാധ്യതയാണ് ഷൈനുവിന് ഉണ്ടായിരുന്നത്. ഇത് തീർക്കാൻ വേണ്ടിയാണ് ഷൈനു മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇന്നലെ മുതൽ ഇയാൾ പൊലീസിന്റെ സംശയത്തിന്റെ നിഴലിലായിരുന്നു. എന്നാൽ അത് പുറത്ത് പ്രകടിപ്പക്കാതെയുള്ള അന്വേഷണമായിരുന്നു സംഘം ആദ്യ ഘട്ടം മുതൽ നടത്തിയത്.ആദ്യഘട്ടത്തിൽ തന്നെ ഷൈനുവിന്റെ മൊഴിയിലെ വൈരുദ്ധ്യം പൊലീസിന്റെ ശ്രദ്ധിയിൽപ്പെട്ടിരുന്നു. മോഷണം നടക്കുന്ന സമയത്ത് പ്രതി ഒരു മണിക്കൂറോളം സമയം മൊബൈൽ ഫ്ലൈറ്റ് മോഡിൽ ഇട്ടിരുന്നു. എന്തിനാണ് ഈ സമയം മൊബൈൽ ഫോൺ ഫ്ലൈറ്റ് മോഡിൽ ഇട്ടത് എന്ന ചോദ്യത്തിന് ഷൈനുവിന് ഉത്തരം പറയാനയില്ല. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സ്വയം സമ്മിതിക്കുകയായിരുന്നു.വലിയ കടബാധ്യതയുണ്ടായിരുന്നു ഷൈനു വീട്ടുകാർ അറിയാതെ അത് തീർക്കുന്നതിന് വേണ്ടിയാണ് മോഷണം നടത്തിയത്. പലപ്പോഴായ മോഷണം നടത്തിയിരുന്ന ഷൈനു അത് പിടിക്കപ്പെടാതിരിിക്കാൻ വേണ്ടി മോഷണം നടന്നുവെന്ന പ്രതീതി സൃഷ്ടിക്കാൻ ഡ്രാമ മോഡലിൽ മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു. അടുക്കള വാതിൽ പൊളിച്ച് കള്ളൻ അകത്തു കയറി എന്നറിയിക്കാൻ അടുക്കള വാതിലിലെ ലോക്ക് ഇളക്കി മാറ്റി. പൂട്ട് കുത്തിപൊളിച്ച് അകത്ത് കേറി എന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമമെങ്കിലും സ്പെയർ കീ ഉപയോ​ഗിച്ച് പൂട്ട് തുറക്കുകയായിരുന്നുവെന്ന് അന്വേഷണം സംഘം കണ്ടെത്തി.