ശനിയാഴ്ച രാത്രിയാണ് ഹഷിതയെയും മതാപിതാക്കളെയും ഭര്‍ത്താവ് കാട്ടൂർ സ്വദേശി മംഗലത്ത് വീട്ടിൽ മുഹമ്മദ് ആഷിഫ് വെട്ടിപരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ ഹഷിത പിതാവ് നൂറുദ്ധീനും വെട്ടേറ്റിരുന്നു. ഹഷിത പ്രസവിച്ചിട്ട് 20 ദിവസമേ ആയിട്ടുള്ളൂ. കുട്ടിയെ കാണാനെത്തിയ ആസിഫ് കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് ഇരുവരേയും വെട്ടുകയും തുടർന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
നൂറുദ്ദീന് തലയ്ക്കും ഹഷിതയ്ക്ക് ശരീരമാസകലവും വെട്ടേറ്റിരുന്നു. ആക്രണത്തിന് ശേഷം ഒളിവിൽ പോയ ആഷിഫിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്