അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ പരിധിയിൽപെട്ട സ്കൂൾ വിദ്യാർത്ഥിനിയെ സംഘം ചേർന്ന് കടപ്പുറതേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത നാല് പ്രതികളെ തിരുവനന്തപുരം റൂറൽ എസ് പി ഡി ശില്പയുടെ നിർദേശപ്രകാരം വർക്കല ഡിവൈഎസ്പി പി നിയാസും അഞ്ചുതെങ്ങ് സി ഐ ചന്ദ്രദാസനും ചേർന്ന് അറസ്റ്റ് ചെയ്തു. കോവിഡ് കാലഘട്ടത്തിൽ സ്കൂൾ വിദ്യാർത്ഥിനിയെ വീടിനടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മുകളിലും കടപ്പുറത്തെ കൂടത്തിലും കൊണ്ടുപോയി സംഘമായി ചേർന്ന് ശാരീരികമായി പിടിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ വീട്ടുകാരോട് പറഞ്ഞാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയിരുന്നു സ്കൂൾ തുറന്ന അവസരത്തിൽ സ്കൂളിൽ എത്തിയ കുട്ടി യുടെ സ്വഭാവത്തിലേയും പെരുമാറ്റത്തിലെയും വ്യത്യാസങ്ങൾ കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞ സ്കൂൾ അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു തുടർന്ന് കൗൺസിലിംഗ് ലഭ്യമാക്കിയ വിദ്യാർത്ഥിനിയെ വനിതാ പോലീസ് ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തുകയായിരുന്നു വീടിനടുത്തുള്ളതും കടൽ പണിക്കും മറ്റും പോകുന്നതുമായ പ്രതികളെ വിവിധ സ്ഥലത്ത് നിന്നും പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.വെട്ടൂർ വില്ലേജിൽ വെന്നിക്കോട് വലയന്റെ കുഴി ചരുവിള പുത്തൻവീട്ടിൽ അബ്ദുൽ സമദ് മകൻ മുശിട് എന്ന് വിളിക്കുന്ന കബീർ 57 വയസ്സ്,അഞ്ചുതെങ്ങ് പാലത്തിന് സമീപം കൂട്ടിൽ വീട്ടിൽ സലാഹുദ്ദീൻ മകൻ സമീർ 33 വയസ്സ്,അഞ്ചുതെങ്ങ് പാലത്തിന് സമീപം കൂട്ടിൽ വീട്ടിൽ സലാഹുദ്ദീൻ മകൻ നവാബ് 25വയസ്സ് അഞ്ചുതെങ്ങ് മുസ്ലിം പള്ളിക്ക് സമീപം കൊച്ചിക്കളം വീട്ടിൽ നജീബ് മകൻ ഷൈല എന്ന് വിളിക്കുന്ന സൈനുൽ ലാബീദീൻ വയസ്സ് 59 എന്നിവരെയാണ് അറസ്റ്റ് ചെയ്തത് പ്രതികളെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി ഇന്ന് റിമാൻഡ് ചെയ്തു