ഗുണനിലവാരമുള്ള കളർ ഫോട്ടോസ്റ്റാറ്റുകൾ ലഭ്യമാകുന്നതാണ് ഒർജിനലും ഡ്യൂപ്ലിക്കേറ്റും തിരിച്ചറിയാൻ പ്രയാസമുണ്ടാക്കുന്നത്. ലോട്ടറിയിലെ ബാർകോഡ് സ്കാൻ ചെയ്താൽ മാത്രമെ ഈ ലോട്ടറി ഒർജിനലാണെന്ന് ഉറപ്പിക്കാനാകൂ. ഇതിന് ലോട്ടറി ചില്ലറ വിൽപ്പന വ്യാപാരികൾക്ക് സംവിധാനവും ഉണ്ടാകില്ല. ഇതാണ് തട്ടിപ്പുകാർ ഉപയോഗപ്പെടുത്തുന്നത്. ഫോട്ടോസ്റ്റാറ്റ് പേപ്പറിനേക്കാൾ ഗുണമേന്മയും വ്യത്യസ്തവുമായ പേപ്പറിൽ ലോട്ടറി പ്രിൻ്റ് ചെയ്ത് ഇറക്കിയാൽ വലിയൊരു അളവിൽ തട്ടിപ്പുക്കാരെ ഇല്ലാതാക്കാനാകുമെന്നും ലോട്ടറി വിതരണക്കാർ പറയുന്നു.ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വിൽപ്പന പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭാഗ്യക്കുറി സമ്മാനതുകയായ 25 കോടിയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ 12 കോടിയായിരുന്നു തിരുവോണം ബമ്പറിന്റെ സമ്മാനത്തുക. സെപ്റ്റംബറില്‍ ആകും നറുക്കെടുപ്പ് നടക്കുക. സമ്മാനത്തുക വർദ്ധിക്കുന്നതോടൊപ്പം തന്നെ ടിക്കറ്റ് വിലയിലും വ്യത്യാസമുണ്ട്. 500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വർഷം വരെ 300 രൂപയായിരുന്നു വില. ടിക്കറ്റ് വില കൂടിയെങ്കിലും സമ്മാനത്തുക വലിയ ആകർഷണഘടകമാകും എന്നാണ് ധനവകുപ്പിന്റെ പ്രതീക്ഷ. ഓണം ബമ്പറിന് റെക്കോർഡ് സെയിലാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഇതുവഴി നികുതിയേതര വരുമാനത്തിൽ വളർച്ചയും സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.