മാർക്ക് ഒന്നുമുതൽ പത്തുവരെ
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ മികവ് വിലയിരുത്തുന്ന രഹസ്യറിപ്പോർട്ട് തയ്യാറാക്കുന്ന രീതി മാറ്റുന്നു. നിലവിൽ ഗ്രേഡ് അടിസ്ഥാനത്തിൽ റിപ്പോർട്ട് തയ്യാറാക്കിയിരുന്ന രീതി സംഖ്യാടിസ്ഥാനത്തിലേക്കു മാറ്റാൻ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ശുപാർശ നൽകി.
നിലവിലെ ഗ്രേഡിങ് സംവിധാനത്തിൽ അപാകമുള്ളതായി കമ്മിഷൻ ചൂണ്ടിക്കാട്ടിയിരുന്നു. െസ്പഷ്യലൈസ്ഡ് കാറ്റഗറി ഒഴികെ എല്ലാ ഗസറ്റഡ് ഓഫീസർമാരുടെയും പ്രവർത്തനമികവ് ഇത്തരത്തിൽ വിലയിരുത്താനാണ് നിർദേശം.
*കാര്യക്ഷമതയ്ക്ക് സ്ഥാനക്കയറ്റം*
മേലുദ്യോഗസ്ഥരായിരിക്കും ഒരാളുടെ കാര്യങ്ങൾ പരിശോധിക്കുക. മൂന്നുവർഷത്തെ പ്രകടനം വിലയിരുത്തും. ഉദ്യോഗസ്ഥർക്ക് എ, ബി, സി, ഡി, ഇ എന്നിങ്ങനെ ഗ്രേഡ് നൽകുകയാണ് ഇതുവരെ ചെയ്തിരുന്നത്. കാര്യക്ഷമത വിലയിരുത്തുന്നതിലുള്ള വ്യക്തതയില്ലായ്മ, മേലുദ്യോഗസ്ഥരുടെ പക്ഷപാതം, ജോലി മെച്ചപ്പെടുത്താനുള്ള നടപടികളുടെ അഭാവം, ഉയർന്ന ഗ്രേഡ് നൽകുന്നതിന് വ്യക്തമായ കാരണം നൽകാതിരിക്കുക തുടങ്ങിയ പോരായ്മകൾ ഇതിനുണ്ടായിരുന്നു. അതിനാലാണ് നിലവിലുള്ള രീതി മാറ്റുന്നത്.
*മാർക്ക് ഒന്നുമുതൽ പത്തുവരെ*
*ഒന്നുമുതൽ പത്തുവരെയുള്ള നമ്പർ ഗ്രേഡുകളാണ് ഇനി നൽകുക*
1, 2 വളരെ മോശം
3, 4 ശരാശരിക്ക് താഴെ
5 ശരാശരി
6, 7, 8 മികച്ചത്
9, 10 വളരെ മികച്ചത്
* സ്കോർ അഞ്ചോ അതിൽ കുറവോ ആണെങ്കിൽ അത്തരം ജീവനക്കാർക്ക് പരിശീലനം നൽകണം. ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെയായിരിക്കും കോൺഫിഡൻഷ്യൽ റിപ്പോർട്ട് നൽകാനുള്ള കലണ്ടർ വർഷം. വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
റിപ്പോർട്ടിന് രണ്ടുഭാഗം
* ഒന്നാംഭാഗം ജീവനക്കാരുടെ വിവരങ്ങൾ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, അവധികൾ, പങ്കെടുത്ത പരിശീലന പരിപാടികൾ, പുരസ്കാരങ്ങൾ.
* രണ്ടാംഭാഗം നേതൃഗുണം, പ്രശ്നപരിഹാരം, തീരുമാനമെടുക്കാനുള്ള കഴിവ്, സമ്മർദം അതിജീവിക്കൽ തുടങ്ങി 20 ഇനങ്ങൾ.