*സാമൂഹ്യ പ്രവർത്തക സിന്ധുതായി സപ്കാൽ നിര്യാതയായി*

ആയിരത്തിലേറെ അനാഥകുഞ്ഞുങ്ങളുടെ അമ്മ വിട പറഞ്ഞു. സാമൂഹ്യ പ്രവർത്തകയും പത്മശ്രീ പുരസ്‌കാര ജേതാവുമായ സിന്ധുതായി സപ്കാൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പൂനയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 73 വയാസായിരുന്നു. കഴിഞ്ഞ വർഷമാണ് സപ്കാലിനെ പത്മശ്രീ നൽകി രാജ്യം ആദരിച്ചത്. മഹാരാഷ്ട്രയിലെ വാർധ ജില്ലയിൽ 1948 നവംബർ 14 ന് ജനിച്ച സപ്കൽ നാലാം ക്ലാസിന് ശേഷം പഠനം അവസാനിപ്പിക്കാൻ നിർബന്ധിതയായ സാധാരണക്കാരിയായിരുന്നു അവർ.12 വയസ്സുള്ളപ്പോൾ 32 വയസ്സുള്ള ഒരാളെ വിവാഹം കഴിച്ചു.

നാലാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുമ്പോൾ ഭർത്താവ് ഉപേക്ഷിച്ചു. സ്വന്തം അമ്മയും ജനിച്ചുവളർന്ന ഗ്രാമം പോലും സഹായിക്കാൻ വിസമ്മതിച്ചപ്പോൾ മൂന്ന് ആൺമക്കളെയും ഒരു പെൺകുട്ടിയെയും വളർത്താൻ വേണ്ടി ഭിക്ഷാടനം നടത്തേണ്ടി വന്നു. താൻ അനുഭവിച്ച കഷ്ടപ്പാടുകൾ ഇനി ആർക്കുമുണ്ടാകരുതെന്ന ചിന്തയിൽ നിന്നാണ് അനാഥകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ തുടങ്ങിയത്. 1050ലധികം അനാഥ കുട്ടികളെ അവർ എടുത്തുവളർത്തി. അവർക്കിന്ന് ഈ മക്കൾക്ക് പുറമെ 207 മരുമക്കളും 36 മരുമക്കളും ഉണ്ട്.തനിക്ക് ചുറ്റുമുള്ളവരുടെ ജീവിത പ്രശ്നങ്ങളിൽ ഇടപെടുകയും സജീവമായി പ്രതികരിക്കുന്ന സിന്ധുതായി സപ്കാൽ ഗ്രാമീണരുടെയും ആദിവാസികളുടെയും പുനരധിവാസത്തിനും സംരക്ഷണത്തിനും വേണ്ടിയുള്ള സമരങ്ങളിലും മുൻപന്തിയിൽ തന്നെ ഉണ്ടായിരിന്നു.